Monday, September 12, 2011

shalabha spandanam

 ശലഭ സ്പന്ദനം

   നീണ്ട ഇടവേളക്കു ശേഷമാണു വീടിലെതിയത് .അത്താഴതിനിരുന്നപ്പോള്‍ അമ്മ പറഞ്ഞു,നീ വിളര്‍ത്തു ശലഭതെതപ്പോലെയയെന്നു.പുറത്തെ മഴയ്ക്ക്  താളമിട്ടുകൊണ്ട്‌ അച്ഛന്‍ നേര്‍ത്ത ശബ്ദത്തില്‍ പറഞ്ഞു,ഈ കാലവര്‍ഷത്തില്‍ നമ്മള്‍ ഈ ദ്വീപില്‍ ഒറ്റപ്പെടുമെന്ന്. 
                                                       മഴ തോര്‍ന്ന സമയത്താണു നേരം വെളുത്തത്.അച്ഛനപ്പോള്‍ കൊക്കൂണ് നെയ്യുകയായിരുന്നു. അപ്പോഴാണു അമ്മ പറഞ്ഞതോര്തത്,ഇന്നലെ മഴചാട്ടലുകളില്‍ നിന്നും ഒരു ശലഭപ്പുഴു അച്ഛനെ കടിച്ചുവെന്നത്.അച്ഛന്‍ ശലഭപ്പുഴുവിനോട് വാക്ക് പാലിക്കുകയായിരുന്നു.

No comments:

Post a Comment